Tuesday, August 24, 2010

മുസ്സഫ

വയനാടിന്റെ പച്ച
ഓര്‍മകളില്‍ നുരയുമ്പോള്‍
മരുഭൂമിയുടെ
ചുടുകാറ്റ് എല്ലാനുരക്കുമിളകളേയും
പൊട്ടിച്ചുകളയുന്നു
ഞാനെന്നാണ്
എന്റെ ഫലസമൃദ്ധിയിലേയ്ക്ക്
വരിക, പെണ്‍കുട്ടി
ഞാനെന്നാണ്‌ കിനാവില്‍ നിന്നും
പുറത്തു കടക്കുക?
മുസ്സഫയിലെ തീക്കാറ്റില്‍ നിന്നും
അമ്പലവയലിന്റെ
സാന്ത്വനിപ്പിക്കുന്ന
കുളിര്‍ക്കാറ്റ്
എന്നാണ്‌
സ്വപ്നത്തെ മുറിച്ച് നീന്തുക?

1 comment: