Monday, August 8, 2011

ആ വികടകുമാരന്‍

സ്നേഹം കൊടുക്കുമ്പോള്‍
അളന്നില്ലല്ലോ നീ

ഇത്ര സൂക്ഷ്മത്തിലായിട്ടും
മുത്തുകള്‍ നീ
പന്നിക്കൂട്ടിലേക്കിട്ടു
ദൈവത്തിന്റെ
താക്കീതു പോലെയായിരുന്നു
ആ വക്രബുദ്ധിയിലെ
കള്ളത്തരങ്ങള്‍.

ആ കുറുക്കന്‍ കണ്ണുകള്‍
നീയെന്തേ കാണാതെ പോയി?
നിന്റെ വിശാലമായ കൈത്തലങ്ങളാല്
ഒരിക്കലും ആ മുക്കുപണ്ടം
പരൊശോധിക്കപ്പെടാത്തതെന്തേ?

പലതരം മുഖങ്ങളാല്‍ മൂടിയാല്‍
ജീവിതവിജയം കൊയ്യാനോങ്ങുന്ന
ആ വിചിത്ര ജന്തുവിനെ
ധൈര്യപൂര്‍വ്വം
നീ കൂടെയുറക്കി

പ്രാണന്‍ മോഷ്ടിക്കപ്പെടാതിരിക്കാന്
നിനക്കേതു മാലാഖയാണു കൂട്ടിരുന്നത്?