Saturday, April 7, 2012

ഖമറുന്നീസ

ആകാശത്തുകൂടി 
ഒരു വിമാനം പായുമ്പോള്‍ 
ഖമറുന്നീസ നിന്നെ ഞാന്‍ ഓര്‍ക്കും
കാലത്തിന്റെ 
കനത്ത ഒച്ചയില്‍
ഞാന്‍ കണ്ണുകള്‍ തുറക്കും
പൊട്ടക്കുളത്തില്‍ 
പുളവന്‍ 
പണിയിന്ദ്രന്‍ എന്ന്
നീ കളിയാക്കും 
നമ്മള്‍ പെറുക്കിയ
നെല്ലിക്കയും ഉണ്ണിമാങ്ങയും
ഇപ്പോഴും അവിടെയുണ്ടോ?
കൈപറ്റ നെല്ലിക്കക്കും 
തുടര്‍ന്നുള്ള മധുരവെള്ളവും 
ഓര്‍മ്മയില്‍ ഊറ്റുന്നു.
മുതിര്‍ന്നവരുടെ 
വാക്കുപോലെ.

പ്രപഞ്ചവും പ്രബന്ധവും

കാലത്തിന്‍റെ
സ്വപ്നങ്ങളില്‍ 
നീ ഒരു
വസന്തമായ്‌ വന്നു.

മന്ദമാരുതന്‍ 
എന്നെ തലോടി
പനിനീര്‍ പൂവില്‍
നീ ഉറങ്ങി
ഹേമന്ദമായ്‌ 
നിന്‍റെ
കാല്‍പ്പെരുമാറ്റം
കേട്ടു.

ഈ ആകാശനീലിമ
എത്ര ചേതോഹരം
ഒരു മഞ്ഞുതുള്ളിയില്‍ 
ഒരു പ്രപഞ്ചം 
നിന്നെക്കുറിച്ച് 
ഞാനെഴുതും 
ഒരു പ്രബന്ധം....