ആകാശത്തുകൂടി
ഒരു വിമാനം പായുമ്പോള്‍
ഖമറുന്നീസ നിന്നെ ഞാന്‍ ഓര്‍ക്കും
കാലത്തിന്റെ
കനത്ത ഒച്ചയില്‍
ഞാന്‍ കണ്ണുകള്‍ തുറക്കും
പൊട്ടക്കുളത്തില്‍
പുളവന്‍
പണിയിന്ദ്രന്‍ എന്ന്
നീ കളിയാക്കും
നമ്മള്‍ പെറുക്കിയ
നെല്ലിക്കയും ഉണ്ണിമാങ്ങയും
ഇപ്പോഴും അവിടെയുണ്ടോ?
കൈപറ്റ നെല്ലിക്കക്കും
തുടര്‍ന്നുള്ള മധുരവെള്ളവും
ഓര്‍മ്മയില്‍ ഊറ്റുന്നു.
മുതിര്‍ന്നവരുടെ
വാക്കുപോലെ.